Monday, July 14, 2014

ഒരു ലോകക്കപ്പ് രോദനം

പടക്കളത്തില്‍ പോരാടി വീഴുമ്പോളാണ് യുദ്ധവീരന്മാര്‍ ജനിക്കുന്നത്. പ്രേമം പോലിയുമ്പോഴാണ് കാമുകന്മാര്‍ അനശ്വരരാകുന്നത്.
നോക്കൂ.......നമ്രശിരസ്കനായി നില്‍ക്കുന്ന മെസ്സിയെ! എന്തൊരു വിനയം. എളിമ!
'മിശിഹാമാര്‍' കുരിശില്‍ തറയ്ക്കപ്പെടുമ്പോള്‍ ഇടം പിടിക്കുന്നത് ജനമനസുകളിലാണ്.
86 ല്‍ കപ്പുയര്‍ത്തിയ ദൈവകരങ്ങളെക്കാള്‍ ഇറ്റാലിയ 90ല്‍ നിലവിളിച്ചു കരയുന്ന മാറഡോണയുടെ മുഖമാണ് ഞങ്ങളില്‍ അര്‍ജന്റീനയെന്ന വികാരം വളര്‍ത്തിയത്. 
പാവപ്പെട്ടവനെ ചവിട്ടിമെതിച്ച് അട്ടഹസിച്ച ഹിറ്റ്‌ലര്‍മാരെയും ലോതര്‍ മത്തേവൂസുമാരെയും ഫിലിപ്പ് ലാമ്പുമാരെയും ലോകം വെറുക്കുന്നു.
അല്ലെങ്കിലും ആയിരങ്ങള്‍ യുദ്ധത്തിലും പട്ടിണിയിലും മരിക്കുമ്പോള്‍ 'ലോകപ്പ്' എന്നു വിളിച്ചുകൂവാന്‍ ലജ്ജയില്ലേ നിങ്ങള്‍ക്ക്?
മനുഷ്യന്റെ വിശപ്പിനേക്കാള്‍ വലുതായി എന്താണുള്ളത്? നിങ്ങള്‍ നേടിയ കപ്പിനേക്കാള്‍ 'പുട്ടുകുറ്റി' യെ ഞങ്ങള്‍ വിലമതിക്കുന്നു!

No comments:

Post a Comment