Sunday, March 16, 2014

മെത്രാനും സ്ഥാനാര്‍ഥിയും


"മകനേ പാവപ്പെട്ടവന്‍റെ ഉപജീവനം തടയരുത്. ആവശ്യക്കാരനെ കാത്തിരുത്തി വിഷമിപ്പിക്കരുത്. വിശക്കുന്നവനെ ദുഖിപ്പിക്കരുത്. ഇല്ലാത്തവനെ ക്ഷോഭിപ്പിക്കരുത്. കോപാകുലമായ മനസിന്‍റെ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കരുത്. യാചകന് ദാനം താമസിപ്പിക്കുകയുമരുത്. കഷ്ടതയനുഭവിക്കുന്ന ശരണാര്‍ത്ഥിയെ നിരാകരിക്കുകയോ ദരിദ്രനില്‍ നിന്ന് മുഖം തിരിക്കുകയോ ചെയ്യരുത്. ആവശ്യക്കാരനില്‍നിന്ന് കണ്ണ് തിരിക്കരുത്. നിന്നെ ശപിക്കാന്‍ ആര്‍ക്കും ഇട നല്‍കുകയും അരുത്. എന്തെന്നാല്‍ മനം നൊന്ത് ശപിച്ചാല്‍ സൃഷ്ടാവ് അത് കൈക്കൊള്ളും. സമൂഹത്തില്‍ സമ്മതനാകുക നായകനെ നമിക്കുക. പാവപ്പെട്ടവന്‍റെ വാക്ക് ശ്രദ്ധിച്ച് കേട്ട് സമാധാനത്തോടും സൌമ്യതയോടും കൂടി മറുപടി പറയുക............... "

(ബൈബിള്‍, പ്രഭാഷകന്‍റെ പുസ്തകം : അദ്ധ്യായം നാല്)
---------------------

ഓരോ വരി കഴിയുന്തോറും മനസ്സില്‍ "മെത്രാനും സ്ഥാനാര്‍ഥി"യുമാണ്‌ മാറിയും കേറിയും വരിക. ചിലപ്പോള്‍ ദരിദ്രന്‍റെയും യാചകന്‍റെയും മുഖം അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോകും.
ഇനിയും തുടര്‍ന്നാല്‍ പോപ്പിനെ കുര്‍ബാന പഠിപ്പിക്കേണ്ടി വരുമെന്ന ഭയത്താല്‍ വായന ഇവിടെ നിര്‍ത്തി.

No comments:

Post a Comment