Sunday, February 8, 2015

താത്വിക അവലോകന കോണ്ഗ്രസ്

നമ്മള്‍ ഇപ്പോഴും പഴയ പ്രതാപ കാലത്തിന്റെ സ്മരണകള്‍ ആടു ചവയ്ക്കും പോലെ അയവിറക്കി ഇരിക്കയാണ്.കേന്ദ്രത്തില്‍ ഒറ്റക്ക്ഭരിക്കാമെന്ന പൂതി ഇനി ഒരിക്കലും നടപ്പാവില്ല. ഇന്ത്യ മുഴുവന്‍ വേരോട്ടമുണ്ടായിരുന്ന നമ്മുടെ ഖ്യാതി ഇന്ന് വിരളിലെണ്ണാവുന്ന സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങിയിരിക്കുന്നു. 

അതാതു സംസ്ഥാനങ്ങളില്‍ കാലാകാലങ്ങളായി രൂപപ്പെട്ടപ്രാദേശിക പാര്‍ട്ടികളുടെടെ വളര്‍ച്ചയാണ് ഇതില്‍ മുഖ്യഘടകം. ഇലക്ഷന്‍ സമയത്തുമാത്രം മാളത്തില്‍ നിന്ന് തല നീട്ടുന്ന കര്‍മ്മനിരതരല്ലാത്ത നമ്മുടെ നേതാക്കള്‍ അണികളിലും ജനങ്ങളിലും യാതൊരു പ്രചോദനവും ഉണര്‍ത്തുന്നില്ല.

മൂന്നാം മുന്നണി എന്ന അസംഭവ്യ അസംബന്ധത്തേക്കാള്‍ സെക്യുലര്‍ അല്ലെങ്കില്‍ നോണ്‍സെക്യുലര്‍ എന്ന രണ്ടു ചേരികളായി വരുംകാലങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയം മാറ്റപ്പെടും. തന്മൂലം രാജ്യത്തിനുള്ളില്‍ ചെറുകലാപങ്ങളും അസ്വസ്ഥതയും എപ്പോഴും തളം കെട്ടി നില്‍ക്കും.

കാര്യങ്ങള്‍ അത്ര ആശാവഹമല്ലെങ്കിലും ഇനി നാം ചെയ്യേണ്ട ചിലതുണ്ട്.നിലനില്‍പ്പുണ്ടാവും എന്ന്പ്രതീക്ഷയുള്ള സംസ്ഥാനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്, മറ്റിടങ്ങളില്‍ മത്സരിക്കാതെ ആശയപരമായി പൊരുത്തപെടാവുന്ന പ്രാദേശിക പാര്‍ട്ടികള്‍ക്ക്പിന്തുണ നല്‍കുക എന്നതാണ് പ്രധാനം. ഭാവിയില്‍ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ആ സഖ്യം പ്രയോജനപ്പെടുത്തി ഒരുകൂട്ടുകക്ഷി മന്തിസഭക്ക് നേതൃത്വം നല്കാം.

ജനാധിപത്യത്തില്‍ എന്നും ഒന്നാം സ്ഥാനം ജയിക്കുന്നവര്‍ക്കല്ല വോട്ടു ചെയ്യുന്ന ജനത്തിനാണ് എന്നത് നാം മറക്കരുത്. നമ്മുടെ യുവ നിരക്ക് അലക്കി വടിവൊത്ത ഖദര്‍ യൂണിഫോം തന്നെ വേണമെന്നില്ല. ഇട്ടു ശീലിച്ച പാന്റോ ടീ ഷര്‍ട്ടോ ധരിക്കാം. വേഷത്തിലല്ല കാര്യം ജനത്തിനു പ്രിയപ്പെട്ടവര്‍ ആയി പ്രവര്‍ത്തിക്കുക എന്നതാണെന്ന സത്യം ഈ വൈകിയ വേളയില്‍ നാം മനസിലാക്കുന്നു.

ജയ്‌ ഹിന്ദ്‌.

No comments:

Post a Comment