Sunday, June 21, 2015

അസതോമാ..

ക്രിസ്തു ശിഷ്യനായ തോമാശ്ലീഹക്ക് ഇന്ത്യയിലെ തന്റെ ബിസ്സി ഷെഡ്യൂളിനിടെ ഏഴര പള്ളികളുടെ 'സ്വിച്ച്ഓണ്‍' കര്‍മ്മം നിര്‍വഹിക്കേണ്ടതുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ തദവസരത്തില്‍ കറന്റ് ഇല്ലാതെ വരികയും ഉത്ഘാടനകര്‍മ്മം നിര്‍വഹിക്കാന്‍ മറുവഴി കണ്ടെത്തേണ്ടി വരികയും ചെയ്തു. 
അന്നേരം പെട്ടന്ന് അവൈലബിളായ നിലവിളക്കിനു മുന്‍പില്‍ നില്‍ക്കവേ 'റാംജി റാവൂ സ്പീക്കിങ്ങിറില്‍ ഒപ്പിടാന്‍ നേരം സായ്കുമാര്‍ കേട്ട പോലെ 'അവനവന്‍ കുഴിക്കുന്ന കുഴികളില്‍ കുടുങ്ങുമ്പോള്‍ ഗുലുമാല്‍..." എന്ന ഈണത്തില്‍ രണ്ടു ശ്ലോകം കേട്ടു.
ഒന്ന്‍, 'വെളിച്ചം ദുഃഖമാണുണ്ണീ തമസല്ലോ സുഖപ്രദം'. നെക്സ്റ്റ് വണ്‍ 'അസ'തോമാ സത്ഗമയ തമസോമാ ജ്യോതിര്‍ഗമയ'. 


എന്തുകൊണ്ടോ രണ്ടാമത്തെ പാട്ടിലെ 'അസതോമാ' എന്ന വാക്കിലെ 'തോമാ' വിളി അദ്ദേഹത്തിന് 'ക്ഷ' പിടിക്കുകയും അങ്ങേര് സംശയലേശമന്യേ വിളക്ക് കൊളുത്തുകയും ചെയ്തു. 


അന്ന് മുതല്‍ ക്രിസ്ത്യാനികള്‍ക്ക് മീന്‍ പിടിക്കുമ്പോള്‍ റാന്തല്‍ തെളിക്കുന്നതിനോ ബീഡി വലിക്കാന്‍ ലൈറ്റര്‍ ഉപയോഗിക്കുന്നതിനോ പടക്കത്തിനു തീ കൊളുത്തുന്നതിനോ വിലക്കില്ല.

5 comments:

  1. ഹാ ഹാ ഹാ.സൂപ്പർ!!!!!



    കോയമാർക്ക്‌ ബോധം വരാൻ ഏത്‌ അശരീരിപ്പാട്ട്‌ മുഴങ്ങണമായിരുന്നു???

    ReplyDelete
  2. ക്ഷ പിടിച്ചു ...... ഘടഘടിയന്‍ നര്‍മ്മം കുറിക്കു മാത്രമല്ല ചിലരുടെ കുടുമക്കും കൊള്ളും.... വരാൻ വൈകി.... ഇനി ഞാനുമുണ്ട് കൂടെ......

    ReplyDelete
  3. ഭാവി മുന്നിൽ കണ്ട് അവൻ മറ്റൊരു കാര്യം കൂടി ചെയ്തു. ഒരു കുരിശ് എടുത്തു നില വിളക്കിനു മുകളിൽ വച്ചു. ഒന്നെടുത്ത് കൊടി മരത്തിനു മുകളിൽ വച്ചു. ഒന്ന് മുത്തുക്കുടയുടെ മുകളിൽ . അങ്ങിനെ എന്തെല്ലാം അവനു വേണമായിരുന്നോ അവനു നില നിൽക്കാൻ അതിലെല്ലാം കുരിശു വച്ചു. മറ്റവൻ വിളക്കണച്ച് ഇരുട്ടത്തിരുന്നു.

    ReplyDelete
    Replies
    1. അർത്ഥമേതന്ന് അറിവീലെങ്കിലും അപ്പണികാട്ടിയോൻ അതിബുദ്ധിമാൻ.

      Delete
  4. രണ്ടാമത്തെ പാട്ടിലെ 'അസതോമാ' എന്ന വാക്കിലെ
    'തോമാ' വിളി അദ്ദേഹത്തിന് 'ക്ഷ' പിടിക്കുകയും അങ്ങേര്
    സംശയലേശമന്യേ വിളക്ക് കൊളുത്തുകയും ചെയ്തു.

    ReplyDelete