Tuesday, August 5, 2014

കള്ളടി കമ്പനി

നാലെണ്ണം വീശി നിന്ന കവി ചിറി തുടച്ച് തലകുടഞ്ഞു. ലക്കുകെട്ട കൂട്ടുകാര്‍ തുടയില്‍ താളം പിടിച്ചു. കടുത്ത ആസ്വാദകരല്ലാത്ത രണ്ടുപേര്‍ പുകവിട്ട്‌ ചില്ലു ജാലകത്തിലൂടെ പുറത്തേക്ക് നോക്കിനിന്നു. തൊള്ളതുറന്നൊഴുകുന്ന പാട്ട് മുറിക്കുള്ളില്‍ നിറഞ്ഞു. 

'ഉള്ളില്‍ ഒരു കടലിരമ്പുന്നു
ഓര്‍മ്മകള്‍ തന്‍ വേലിയേറ്റം
ദൂരെ അതാ....................'


"ചാകര! ചാകര!" ജനല്‍ നോക്കി നിന്നവര്‍ വിളിച്ചു പറഞ്ഞു. കണ്ണടച്ചു പാടിക്കൊണ്ടിരുന്ന കവിയൊഴികെ സകലരും ചാടി എണീറ്റ് പുറത്തേക്ക് നോക്കി.

വിമന്‍സ് കോളേജ് അന്ന് നേരത്തേ വിട്ടിരുന്നു.

No comments:

Post a Comment