Wednesday, May 21, 2014

കാറ്റുള്ളപ്പോള്‍...

ഇരിക്കുന്നതിനു മുന്‍പേ കാല് നീട്ടരുത്."ആം ആത്മിയുടെ ഡല്‍ഹിയിലെ അവസ്ഥയെ ആലങ്കാരികമായി പലരും സൂചിപ്പിച്ചത്ത് ഇങ്ങനെയാണ്.അതുപോലെ അവരും പയറ്റിയത് "കാറ്റുള്ളപ്പോള്‍ ഷിറ്റണം" എന്ന പഴമൊഴിയാണ്. 

അധികാരത്തില്‍ കടിച്ചു തൂങ്ങുന്നവരല്ലെന്നു പൊതുജനത്തെ ബോധിപ്പിക്കാന്‍ രാജിവെച്ചോഴിഞ്ഞതില്‍ ജനങ്ങള്‍ക്ക് പരാതിയില്ലായിരുന്നെങ്കിലും കിട്ടിയ തക്കത്തിന് ഭരണത്തിലെ പരിചയക്കുറവ് വിഷയമാക്കി ആപ്പിനെതിരേ ആഞ്ഞടിക്കാന്‍ കൊണ്ഗ്രസിനും ബി.ജെ.പിക്കും കഴിഞ്ഞു.

ഒരു വര്ഷം മാത്രം പഴക്കമുള്ള പാര്‍ട്ടി നാനൂറില്‍ പരം പാര്‍ലമേന്റ്റ് സീറ്റുകളില്‍ മത്സരിക്കെണ്ടിയിരുന്നോ എന്നത് ഒരു ചോദ്യമാണ്. ഏറ്റവം അനുകൂലമായ മണ്ഡലങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് ഉചിതരായ സ്ഥാനാര്‍ഥികളെ മാത്രം(അന്‍പതില്‍ താഴെ) നിര്‍ത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ ഇതില്‍ കൂടുതല്‍ സീറ്റ് കിട്ടിയേനെ. പക്ഷേ അപ്പോള്‍ എല്ലാ സംസ്ഥാനങ്ങളിലും ഇത്ര പെട്ടന്ന് വേരോട്ടം സാധ്യമാവില്ല. ബി.ജെ.പിക്ക് ഇപ്പോഴുള്ള അനുകൂല കാലാവസ്ഥവെച്ച് നോക്കിയാല്‍ ഡല്‍ഹി ആപ്പിന്‍റെ കൈവിട്ടുപോയ ലക്ഷണമാണ്.

പൊതു തിരഞ്ഞെടുപ്പിനോടൊപ്പം ഇലക്ഷന്‍ നടത്താന്‍ അനുവദിക്കാതെ കോണ്ഗ്രസ് പണികൊടുത്തതാണ് അവരുടെ കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റിച്ചത്. ഒടുവില്‍ അത് ഇരുകൂട്ടര്‍ക്കും വിനയായി. രാഷ്ട്രീയ കുതന്ത്രത്തില്‍ വിദഗ്ധരായ ഒരുപറ്റം കോണ്ഗ്രസ് ബുജികളുടെ നീക്കങ്ങള്‍ 'പാണ്ടന്‍ നായുടെ പല്ലിന്‍ ശൌര്യം പോലെ ഫലിക്കുന്നില്ല' അതിന് മറ്റൊരുദാഹരണമാണ് തെലുങ്കാന.

അതുകൊണ്ട് ഇനിമുതല്‍ ആരായാലും ഷിറ്റുമ്പോള്‍ കാറ്റുമാത്രം നോക്കിയിട്ട് കാര്യമില്ല. ടൈമിങ്ങും ശരിയാകണം.

No comments:

Post a Comment