Thursday, May 7, 2015

ഒരു നാരങ്ങാവെള്ളം കാച്ചിയാലോ?

പുണ്യാളന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണം തെക്കുപടിഞ്ഞാറേ നട കടന്നു പോയി. കൊടും വെയ് ലിലും  തിരക്കിലും വലഞ്ഞ ജനം പള്ളിവക ന്യായവില സ്ടാളിലേക്ക് തള്ളിക്കയറി. ദാഹം തീര്‍ക്കണം. വരണ്ട ഭൂമിയില്‍ ചാറ്റമഴ തൂകിയ പോലെ നാരങ്ങാവെള്ളത്തിന്റെ കുപ്പികള്‍ കാലിയായി. തീരുന്ന മുറയ്ക്ക്  കെയ്സുകള്‍ വീണ്ടും നിറയ്ക്കാന്‍ വാളണ്ടിയര്‍മാര്‍ സ്റ്റോര്‍ റൂമിലേക്ക് ഓടി.
ഒരു കുപ്പി അകത്തു ചെന്നപ്പോള്‍ പരവേശം ലേശം ശമിച്ചോരു അണ്ണാച്ചി പരാതിപ്പെട്ടു
 'തമ്പീ ഇതോ പോഞ്ചി വെള്ളം? ടെസ്റ്റില്ല, ഷുഗറില്ല!'
'വേണമെങ്കില്‍ കുടിച്ചിട്ടു പോഡേയ് പാണ്ടി..'(ആത്മഗതം)
എന്നാല്‍ വെള്ളം കുടിച്ച നാട്ടുകാര്‍ക്കും ഇതേ അഭിപ്രായം.
എന്തായാലും കാലാവസ്ഥ അനുകൂലമായതുകൊണ്ടു കച്ചവടം പൊടിപൊടിക്കുന്നുണ്ട്‌. കുടിച്ചുകഴിഞ്ഞാല്‍ കാശ് വെയ്.
തിരക്ക് അല്പം ഒതുങ്ങിയപ്പോള്‍ സ്റ്റോര്‍ റൂമില്‍ ഒന്നു പോയി. അവിടെ തകൃതിയായി കുപ്പികള്‍ നിറച്ചുകൊണ്ടിരിക്കുന്നു. ഇതയും വെള്ളം വിറ്റിട്ടും വീണ്ടും രണ്ടു ബക്കറ്റ് ബാക്കിയോ?
അല്ല. ഇത് കുപ്പി കഴുകാന്‍ വെച്ചിരുന്ന ബക്കറ്റ് അല്ലെ?
ആണോ?
!!

Thursday, April 23, 2015

നൈസായ വിശ്വാസം

'മതവിശ്വാസം അണ്ടര്‍വെയര്‍ പോലെയാണ്. ഇട്ടിട്ടുണ്ടെല്‍ നിങ്ങള്‍ക്ക് കൊള്ളാം. ഇല്ലേലും കുഴപ്പമില്ല. എന്നും വെച്ച് അത് പുറത്തിട്ടു കൊണ്ട് നടക്കുകയോ എല്ലാവരെയും പൊക്കി കാണിക്കുകയോ ചെയ്യുന്നത് കാണുന്നവര്‍ക്ക് ചൊറിച്ചില്‍ ഉളവാക്കും.'


Tuesday, April 14, 2015

ബാച്ചിലര്‍ വിഷു.

ബങ്ക് ബെഡിന്റെ മുകളിലത്തെ നിലയില്‍ നിന്നും കണി ലക്ഷ്യമാക്കി കണ്ണടച്ച് യാത്ര ചെയ്ത കണാരേട്ടന്‍ കതകിന്‍ വരിപ്പില്‍ തലയിടിച്ചു വീണു.
കണി മിസ്സ്‌ ആയെങ്കിലും സാരമില്ല കൈനീട്ടത്തിലാണ് ഇക്കൊല്ലത്തെ വരശ് എന്ന് കരുതി കൈനീട്ടിയപ്പോള്‍ കണാരേട്ടന്റെ കയ്യില്‍ സര്‍ദാര്‍ജി വെച്ചു കൊടുത്തത് ബീഡി!
മുറിയിലെ തലമൂത്ത കാരണവരായ പഞ്ചാബിയോടു തലേന്നേ കാര്യങ്ങള്‍ പറഞ്ഞേല്‍പ്പിച്ച് കൈനീട്ടത്തിനുള്ള വെള്ളിത്തുട്ടുകളും എല്പ്പിച്ചിരുന്നെകിലും അങ്ങേരത് മറന്നു. മോര്‍ണിംഗിലെ പതിവ് കക്കൂസ് യാത്രക്കുള്ള ഇന്ധനമാണ് ആവശ്യപ്പെടുന്നെന്നു കരുതിയ അങ്ങേരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
ഇനിയും എഴുനേല്‍ക്കാനുണ്ട് രണ്ടുപേര്‍. അവരെങ്കിലും വിഷുക്കണി കണ്ടു കുളിരട്ടെ എന്ന സമാധാനത്തില്‍ കണാരേട്ടന്‍ തല തിരുമിക്കൊണ്ട് കട്ടന്‍ ചായയിട്ടു.
രണ്ടാമത്തെ ബെഡില്‍ നിന്നും അവറാച്ചന്‍ മിസൈല്‍ പോലെ കണി ലക്ഷ്യമാക്കി പായുന്നത് തെല്ലസൂയയോടെ കണാരേട്ടന്‍ നോക്കി. പുട്ട് കുറ്റിയില്‍ നിറച്ച അരിയും റോബസ്ടോ പഴത്തില്‍ കുത്തി നിര്‍ത്തിയ സബ്രാണിയും മറ്റ് അനുസാരികളും ചവിട്ടിക്കുഴച്ച് അവറാച്ചന്‍ പാഞ്ഞപ്പോഴാണ് സംഗതി ഓര്‍ത്തത്, അങ്ങേര്‍ക്ക് ഉറക്കത്തില്‍ എണീറ്റ് നടക്കുന്ന സ്വഭാവമുണ്ട്!
ഇനി റൂമിലെ നാലാമന്‍ ശശി എണീക്കുമ്പോള്‍ .....?

Monday, April 6, 2015

അതിലും ബോറ്

റൂമില്‍ ഹോട്ടലില്‍ ബാറില്‍ പാര്‍ക്കില്‍
ബോറടി മാറ്റുവതെങ്ങനെന്നറിയാതെ 
കറക്കമൊരു മേശയ്ക്കിരുപുറമെത്തി
കുശലം പറയാന്‍ ഒരുങ്ങുമ്പോള്‍
വാട്ട്സപ്പിന്‍ കുത്തുകയായിരിക്കും നീ 
എങ്കില്‍ ഞാനായിട്ടെന്തിന് കുറയ്ക്കണം.

Tuesday, March 3, 2015

നാറാണത്ത് ന്യൂ.ജെ

മലമുകളിലേയ്ക്ക് ചുമന്ന പാറ മാത്രമേ നാറാണത്തു ഭ്രാന്തന്‍ താഴേയ്ക്ക് തള്ളിയുള്ളൂ.
തലയിലെ ജി.പി.എസും കൊണ്ട് മലകയറിയ നമ്മളോ അവിടുന്നു താഴേക്ക് ചാടുന്നു'.

നവോത്ഥാനം ഒരു മണ്ണാംകട്ട

Monday, March 2, 2015

'ഗോ'എയര്‍

ആറംമുളയില്‍ പൈതൃക വിമാനത്താവളം വരും. പശുക്കള്‍ക്കായ് പ്രത്യേക പാര്‍ക്കിംഗ്.

Sunday, March 1, 2015

കളിയറിയാത്തവര്‍

ഡാല്‍മിയക്കും പവാറിനും ശ്രീനിവാസനും ക്രിക്കറ്റ് കളിക്കാന്‍ അറിയാമായിരുന്നെങ്കില്‍ കോടതിക്കും നമുക്കും ഒരു തലവേദനയും ഉണ്ടാകുമായിരുന്നില്ല. 
ഫോര്‍ എക്സാമ്പിള്‍, 
കേരളത്തിന്റെ അഭിമാന കായിക വല്ലഭന്‍ ബോബി ചെമ്മണ്ണൂരിനെ നോക്കൂ...അങ്ങേരു ചാടുകയോ ഓടുകയോ തലകുത്തി മറിയുകയോ ചെയ്യുന്നതുകൊണ്ട് നമുക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?