Tuesday, October 22, 2013

ഓഫീസ് വാശി

മാനേജരെ കാണുന്ന ഓരോ നിമിഷവും കിലുക്കത്തിലെ ഇന്നച്ചനെ ഓര്‍മ്മ വരും . 
അല്ലെങ്കില്‍ എപ്പോഴേ ഒരു A4 പേപ്പറില്‍ ഞാനെന്‍റെ രാജിയെടുത്ത് വീശിയേനെ...! 

അതിര്‍ത്തിയിലെ വെടി

ആഭ്യന്തരമാത്രി അതിര്‍ത്തി സന്ദര്‍ശിച്ചു മടങ്ങിയ ഉടനെ വീണ്ടും വെടി പൊട്ടി.അതിനെക്കുറിച്ച് എന്ത് പറയുന്നു കേണല്‍?

ഡോ, ഇന്ത്യയിലെ പോലെ ദീപാവലിക്കും നേതാക്കള്‍ വരുമ്പോഴും ഓലപ്പടക്കവും ഗുണ്ടും പൊട്ടിക്കുന്ന പതിവ് പാക്കിസ്ഥാനില്‍ ഇല്ല. അവിടെ ചീപ്പ് ആന്‍ഡ്‌ ഈസി അവൈലബിള്‍ ആയ "സാധനം" പൊട്ടിച്ച് അവര് ആഘോഷിക്കുന്നു. നമുക്ക് കുറ്റം പറയാനൊക്കുമോ?

Sunday, October 20, 2013

മ യും ര യും

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം നെല്ലിയാമ്പതിയും പാരസ്ഥിതിക ദുര്‍ബല പ്രദേശത്തു പെടുമല്ലോ സാറേ.....!

അത് പൂഞ്ഞാറ്റില്‍ പോയി പറഞ്ഞാല്‍ മതി.

അതുകൊണ്ടല്ലേ സാറിനോട് പറഞ്ഞത്. സാറല്ലേ അവിടുത്തെ എം.എല്‍.എ.

അതിന് ഈ കസ്തൂരിമാനൊന്നും പൂഞ്ഞറ്റിലില്ലടോ.

സാറേ ...മാനല്ല,... രംഗന്‍.

ഡോ...ഒന്നാമതേ പെരുദോഷമാ....വീണ്ടും ഈ മ"യും ര"യും കൂടെ ചേരുനതോന്നും താന്‍ എന്നെകൊണ്ട്‌ പറയിപ്പിക്കരുത്.

Thursday, October 17, 2013

പാര്‍ട്ടി സംസ്കാരം

അസംഭ്യം പറയുന്നത് ഞങ്ങളുടെ പാര്‍ട്ടി സംസ്കാരത്തിനു യോജിച്ചതല്ല.
ഏതെങ്കിലും ഇരപ്പാളി അങ്ങനെ പറഞ്ഞാല്‍ ആ നായീന്റെ മോന്‍റെ മയ്യത്ത് നമ്മള്‍ എടുക്കും!

Thursday, October 3, 2013

വൈഫ്സ് ബര്‍ത്ത്ഡേ

പ്രിയ പത്നിയുടെ പിറന്നാള്‍ ആയതുകൊണ്ട് രാവിലെ എണീറ്റ് ടിഫിന്‍ ഉണ്ടാക്കേണ്ട, "ടെക്ക് റെസ്റ്റ്" എന്ന് സ്നേഹനിധിയായ ആ ഭര്‍ത്താവ് പറഞ്ഞു.
ഉച്ചക്ക് ഒന്നാന്തരം ചിക്കന്‍ ബിരിയാണി ഓഫീസില്‍ വരുത്തി ഒറ്റക്ക് ഞാന്‍ അതങ്ങ് ആഘോഷിച്ചു.
വീട്ടിലെ കാര്യം എന്തരോ എന്തോ?

Wednesday, October 2, 2013

ഗാന്ധിസ്മൃതി

എന്‍റെയും ഗാന്ധിജിയുടെയും ജീവിതം ഒരു തുറന്ന പുസ്തകമാണ്.
പുള്ളി അത് തുറന്നിട്ടു. ഞാന്‍ കുത്തഴിച്ചിട്ടു

Sunday, September 29, 2013

ചോദിച്ച് ചോദിച്ച് പോകാം..

മുന്‍പ് നാട്ടില്‍, യാത്രക്കിടെ വണ്ടി സൈഡാക്കി ആരോടെങ്കിലും "ചേട്ടാ, ഇന്നയാളുടെ വീട് ഏതാ, കടയേതാ എന്നൊക്കെ ചോദിക്കുമ്പോള്‍ ഒന്നുകില്‍ പറഞ്ഞു തരികയോ അല്ലെങ്കില്‍ അറിയില്ലന്നോ കൃത്യമായ മറുപടി കിട്ടുമായിരുന്നു. എന്നാല്‍ ഇക്കുറി (ഒന്നു രണ്ടു പ്രാവശ്യം) ചോദ്യം കേട്ടവര്‍ ഒന്നും പറയാതെ വട്ടം തിരിഞ്ഞു കളിക്കുന്നത് കണ്ടു. നേരം കളയാനില്ലാത്തതുകൊണ്ട് അടുത്തയാളോട് അന്വേഷിച്ച് കാര്യം സാധിച്ചു.
ഇതെന്താ ഇങ്ങനെ? പലതവണയായപ്പോള്‍ സംഗതി പിടികിട്ടി.അവരുടെ കുഴപ്പമല്ല ചോദിക്കുന്നവന്റെ കുഴപ്പമാണ്. അടുത്ത തവണ അബദ്ധം പിണയാതിരിക്കാന്‍ ഒന്നൂഹിച്ചു. വെറുതെ നില്‍ക്കുന്നവരോടോ ഓട്ടോക്കാരോടോ ധൈര്യമായി ചോദിക്കാം. ഉത്തരം കിട്ടും. കിളക്കുകയോ വര്‍ക്ക് ഷോപ്പില്‍ പണിയെടുക്കുകയോ മറ്റു കട്ടിപ്പണി ചെയ്തുകൊണ്ടിരിക്കുകയോ ചെയ്യുന്നവരോട് ചോദിക്കരുത്. അല്ലെങ്കില്‍ "യേ തോമാച്ചന്‍ കാ വര്‍ക്ഷോപ്പ് കിദര്‍ ഹേ..ഹൈ.ഹോ.എന്നുകൂടി ഉടനെ ചോദിച്ചേക്കണം. ഒത്താല്‍ ഒത്തു. കാരണം പണിയെടുക്കുന്നവരൊക്കെ ഹിന്ദിക്കാരാണ്.!!.
ഗള്‍ഫില്‍ പോയി അത്യാവശ്യം ഹിന്ദി പഠിച്ചതുകൊണ്ട്‌ കേരളത്തില്‍ വഴിതെറ്റാതെ നടക്കാമെന്നായി.